The tragedy witnessed by the Lebanese capital Beirut due to the explosion of dangerous material stored in the port of the city raised the fears of Yemenis of a similar disaster taking place in the port of Ras Isa, north of the city of Hodeidah.Fears are amplified in light of Houthi militias continuing to prevent United Nations teams from accessing and maintaining the derelict oil tanker, Safer.Government and international reports predicted that an explosion at Safer, an oil tanker which is carrying around 1.2 million oil barrels, could lead to a disaster and the shutting down of the Hodeidah port.Hodeidah port is the entry gate for some 70% of imports to Yemen. More so, the environmental impact of an explosion at Safer will take around three decades to resolve.
ലബനൻ തലസ്ഥാന നഗരത്തിന്റെ പകുതിയോളം ഛിന്നഭിന്നമാക്കിയ ഉഗ്റ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 137 ലേറെപ്പേർ. പരുക്കേറ്റത് അയ്യായിരത്തലേറെപ്പേർക്ക്. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. 3 ലക്ഷം പേർ ഭവനരഹിതരായി.തുറമുഖത്തെ സംഭരണകേന്ദ്റത്തിൽ സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്റേറ്റിനു തീ പിടിച്ചാണു ചൊവ്വാഴ്ച സ്ഫോടനമുണ്ടായതെന്നു ആഭ്യന്തര മന്ത്റി മുഹമ്മദ് ഫഹ്മി പറഞ്ഞു. 2013ൽ ഒരു ചരക്കുകപ്പലിൽനിന്നു പിടിച്ചെടുത്തതാണിത്. ഇതു സൂക്ഷിച്ചിരുന്ന കെട്ടിടത്തലേക്ക് തീ പടർന്നതെങ്ങനെയെന്നു വ്യക്തമല്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ 160 കലോമീറ്റർ അകലെയുള്ള ദ്വീപുരാജ്യമായ സൈപ്റസിലെ കെട്ടിടങ്ങൾ വരെ കുലുങ്ങി. 2750 ടൺ അമോണിയം നൈട്റേറ്റ് ആറ് വർഷത്തിലധികമാണ് ബെയ്റൂട്ട് തുറമുഖത്തെ 12ാം നമ്പർ ഹാംഗറിൽ സൂക്ഷിച്ചതെന്ന് രേഖകൾ. ഒരേസമയം സ്ഫോടക വസ്തുവായും വളമായും ഉപയോഗിക്കുന്ന അമോണിയം നൈട്റേറ്റ് നീക്കാൻ നടപടി വേണമെന്ന് കസ്റ്റംസ് അധികൃതർ ആറുപ്റാവശ്യത്തിലധികം നീതിന്യായ സംവിധാനങ്ങൾക്ക് കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല. ഉത്തരവാദികളായ തുറമുഖ ഉദ്യോഗസ്ഥരെ മുഴുവൻ വീട്ടുതടങ്കലിൽ വയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 2013 സെപ്റ്റംബറിൽ മാൾഡോവൻ പതാക വഹിച്ച റഷ്യൻ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിലാണ് അമോണിയം നൈട്റേറ്റ് എത്തിയത്. 'ദ റോസസ്' എന്ന കപ്പൽ സാങ്കേതിക പ്റശ്നങ്ങളെ തുടർന്ന് ബൈറൂട്ട് തുറമുഖത്ത് നങ്കൂരമിട്ടു. ജോർജിയയിൽനിന്ന് മൊസാംബീക്കിലേക്ക് പോയ കപ്പലിന് ലബനീസ് അധികൃതർ തുടർയാത്റ അനുമതി നിഷേധിച്ചു. നിയമതടസ്സങ്ങൾ നീണ്ടതോടെ ഉടമസ്ഥർ കപ്പൽ ഉപേക്ഷിച്ചു. ഉടമകൾ കപ്പൽ ഉപേക്ഷിച്ചതോടെ അമോണിയം നൈട്റേറ്റ് ഹാംഗറിലെ ഗാരാജിലേക്ക് മാറ്റി. 2014 ജൂൺ 27 മുതൽ കസ്റ്റംസ് മേധാവികൾ ഇത് സൂക്ഷിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് തുടർച്ചയായി കത്തെഴുതി. കയറ്റുമതി ചെയ്യുക, ലബനീസ് സൈന്യത്തിന് കൈമാറുക, സ്വകാര്യ സ്ഥാപനമായ ലബനീസ് എക്സ്പ്ലോസിവ് കമ്പനിക്ക് കൈമാറുക എന്നീ മൂന്ന് നിർദേശങ്ങളിൽ ഒന്നിന് അനുമതി ആവശ്യപ്പെട്ടു. മറുപടി പറയാതിരുന്നതോടെ ആറു വർഷത്തിലധികം സൂക്ഷിക്കുകയും സ്ഫോടന കാരണമാകുകയുമായിരുന്നു.ആഭ്യന്തര കലാപങ്ങളുടെയും സംഘർഷങ്ങളുടെയും ലോകത്തുനിന്ന് പുനരുജ്ജീവനം കൊതിച്ച നഗരത്തിന്റെ വലിയൊരു ഭാഗത്തെ ഇല്ലാതാക്കാൻ കാരണവുമായി. നഗരമാകെ കെട്ടിടാവശിഷ്ടങ്ങളും തകർന്ന വാഹനങ്ങളും ചില്ലുകളും കൊണ്ടു മൂടിയിരിക്കുകയാണ്. പരിസരത്തെ മുഴുവൻ കെട്ടിടങ്ങളും തകർന്നടിഞ്ഞു. 5 ആശുപത്റികളും തകർന്നു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ തീവ്റശ്റമങ്ങൾ നടന്നുവരുകയാണ്. വിവിധ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ബെയ്റൂട്ടിൽ അടിയന്തര സഹായമെത്തിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ബൈറൂട്ട് സ്ഫോടനത്തെ തുടർന്ന് തെരുവിലായത് മൂന്ന് ലക്ഷം പേരാണ്. കനത്ത സ്ഫോടനങ്ങളിൽ താമസകേന്ദ്റങ്ങൾ തകർന്നതോടെയാണ് ഇത്റയധികം പേർ ഭവനരഹിതരായത്. നഗരപ്റദേശങ്ങളിൽ പോലും സ്ഫോടനത്തെത്തുടർന്ന് വീടുകൾ നശിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം പേർക്ക് വീടില്ലായതായി ബൈറൂട്ട് സിറ്റി ഗവർണർ മർവാൻ അബൂദ് പറഞ്ഞു. ഇവർക്കെല്ലാം താമസസൗകര്യങ്ങളും ഭക്ഷണവും വെള്ളവും ഒരുക്കാനുള്ള ശ്റമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില്ലുകൾ തെറിച്ചുപോവുകയും വാതിലുകളും ജനലുകളും കിലോമീറ്ററുകൾ അകലേക്ക് പറന്നുപോവുകയും ചെയ്തു. ബൈറൂത് വിമാനത്താവളത്തിൽ അടക്കം വാതിലുകൾ തെറിച്ചുവീണു. റിക്ടർ സ്കെയിലിൽ 3.5 മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തുന്ന ഭൂകമ്പത്തിന്റെ ശക്തിയായിരുന്നു സ്ഫോടനത്തിന്.
അമോണിയം നൈട്റേറ്റ് ബൈറൂത്തിൽ സ്ഫോടന കാരണമായത് പോലെ യമൻ തീരത്തും ഭീഷണിയായി ഒരുഎണ്ണ ടാങ്കർ കിടപ്പുണ്ട്. 1.1 ദശലക്ഷം വീപ്പ അസംസ്കൃത എണ്ണയുമായി ചെങ്കടലിൽ അഞ്ചുവർഷമായി ഉപേക്ഷിക്കപ്പെട്ടതാണ്'സേഫർ എന്ന ഈ ടാങ്കർ. എൻജിൻ റൂമിൽ അടക്കം വെള്ളം കയറി മുങ്ങാറായി കിടക്കുന്ന ഈ കപ്പൽ യമൻ വിമതരായ ഹൂതികളുടെ നിയന്ത്റണത്തിലുള്ള ഹുദൈദ തുറമുഖത്തിന് സമീപമാണുള്ളത്. എൻജിൻ റൂമിൽ കടൽവെള്ളം കയറിയതിനൊപ്പം കപ്പലിന്റെ ഭാഗങ്ങൾ കടലിൽ പതിച്ചിട്ടുമുണ്ട്. അഞ്ചുവർഷമായി അറ്റകുറ്റപ്പണികൾ ഒന്നും നടക്കാത്ത കപ്പലിലുണ്ടാകുന്ന സാങ്കേതിക തകരാറുകൾ തീപിടിത്തത്തിലേക്ക് നയിക്കാമെന്ന ഭീഷണിയുണ്ട്.കപ്പൽ മുങ്ങിയാൽ ചെങ്കടലിൽ എണ്ണ പരന്ന് പരിസ്ഥിതിക്കും കടൽമത്സ്യങ്ങൾക്കും വൻ ദോഷം വരുത്തിവെക്കും. ഈ കപ്പലിലെ എണ്ണ മറ്റ് ടാങ്കറുകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല.
![](https://i.ytimg.com/vi/A-dcnV5_JxM/maxresdefault.jpg)