മതികെട്ടാൻ ചോലയുടെ രാജാവായിരുന്ന അരിക്കൊമ്പൻ, ഇനിയുള്ള കാലം പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തന്റെ ജീവിതം കഴിച്ചുകൂട്ടും. ഇടുക്കി ചിന്നക്കനാൽ ശാന്തൻപാറ മേഖലയിലെ ജനങ്ങൾക്ക് ഇനി അരിക്കൊമ്പൻ എന്ന പേടിസ്വപ്നം ഇല്ലാതെ കിടന്നുറങ്ങാം.
അരിക്കുമ്പൻ എന്ന കാട്ടുവീരനെ പൂട്ടുന്നതിനായുള്ള അവസാന ശ്രമം എന്ന നിലയിൽ എല്ലാ പഴുതുകളും അടച്ചുള്ള ഒരു ദൗത്യത്തിന് ആയിരുന്നു സംസ്ഥാന വനം വകുപ്പ് ഇത്തവണ തയ്യാറെടുത്തത്.
മുൻകാലങ്ങളിലെ പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് സർവ്വ സന്നാഹങ്ങളും ഒരുക്കി മാസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പുകളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ വിജയം.
നമല കലിം ഉൾപ്പെടെയുള്ള പല കൊലകൊമ്പന്മാരും അടിയറവ് പറഞ്ഞ അരിക്കൊമ്പന് മുൻപിൽ ഇത്തവണ എതിരാളികളായെത്തിച്ചത് വയനാട് മുത്തങ്ങയിൽ നിന്നും ഇറക്കിയ നാല് ചട്ടമ്പികളെയാണ്. മുത്തങ്ങയിൽ നിന്ന് എത്തിയ കുങ്കി സംഘത്തിൻറെ അമരക്കാരൻ ആയി മുന്നിൽ നിന്ന് നയിച്ചത് സാക്ഷാൽ കോന്നി സുരേന്ദ്രനും.മിഷൻ അരിക്കൊമ്പന്റെജയാഘോഷങ്ങളുമായി സംസ്ഥാന വനം വകുപ്പ് മുന്നോട്ടു പോകുമ്പോൾ, ദൗത്യത്തിന് വേണ്ട എല്ലാ ഒത്താശകളും ചെയ്തു നൽകിയ കോന്നി സുരേന്ദ്രൻ കഥാനായകനായി അവരുടെ ഒപ്പം തന്നെ ഉണ്ട്.
പരിചയസമ്പത്തു കൊണ്ടും പ്രവർത്തന മികവു കൊണ്ടും കൂടെയുള്ള മറ്റാരെക്കാളും കേമനാണ് സുരേന്ദ്രൻ.വയനാടിന്റെ ഉറക്കം കെടുത്തിയ പി എം 2 വിനെയും പാലക്കാടിനെ മുൾമുനയിൽ നിർത്തിയ പി ടി 7നെയും വരച്ച വരയിൽ നിർത്തിയവൻ.
ഇപ്പോൾ ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പൻ എന്ന കാട്ടുകൊമ്പനും അവൻ പൂട്ടിട്ടിരിക്കുന്നു.എന്നാൽ ഒരുകാലത്ത്, ഒരുനാടിൻറെ മുഴുവൻ പൊന്നോമനയായി വളർന്നുവന്ന കുട്ടിക്കൊമ്പൻ, പിന്നീട് കുങ്കികൾക്കിടയിലെ രാജാവായി മാറിയത് എങ്ങനെയാണ്?1999 ൽ ശബരിമല വനാന്തരങ്ങളിൽ നിന്നുമാണ് സുരേന്ദ്രൻ എന്ന കുട്ടിക്കൊമ്പനെ വനം വകുപ്പിന് ലഭിക്കുന്നത്.
Ещё видео!